Friday, 13 December 2013

ചായിക്കാടന്‍ ലീഗ് പറയുന്നു

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഒഞ്ചിയം പഞ്ചായത്തില്‍ വെള്ളികുളങ്ങര ദേശത്ത് വേക്കോട്ടുപറമ്പത്ത് താമസിക്കും വീ പീ കുന്നമ്മെദ് എന്ന ചായിക്കാടന്‍. നിയമസഭാംഗം ആയിരുന്ന തോമസ്‌ ചായിക്കാടന്റെ ഫലിതങ്ങള്‍ സംഭാഷണങ്ങളില്‍ സന്ദര്ഭംത്തിനനുസരിച്ച് ഉപയോഗിക്കുന്നതിനാലും നാട്ടു മധ്യസ്തങ്ങളില്‍ ചായി(ന്യായം) പറഞു വിജയിക്കാന്‍ മിടുക്കുള്ളതിനാലും ഈ പേര് കിട്ടിയെന്നാണ് കേട്ടുകേള്വിള..
മുസ്ലിം ലീഗിന്റെഭ ചരിത്രം (പ്രത്യേകിച്ച് വടകര താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും) പുതിയ തലമുറയ്ക്ക് കൈമാറാന്‍ വാതിലുകള്‍ മലര്ക്കെ തുറന്നിട്ടിരിക്കയാണ് ചാഴിക്കാടന്‍. പലവുരു പലര്ക്കും പകര്ന്നു നല്കിയതിനലാവാം ചെത്തി മിനുക്കി നല്ല മയക്കവും വഴക്കവും ഉണ്ട് അദ്ധേഹത്തിന്റെ ചരിത്ര ബോധത്തിന്. പുതിയ തലമുറയില്‍ അധികപേര്ക്കും അപരിചിതമായ പാര്ട്ടി യുടെ പ്രാദേശിക ചരിത്രം അടുക്കി വെച്ചിരിക്കയാണ്‌ അദ്ദേഹം. പ്രായം എഴുപതിനോടടുതെങ്കിലും ലീഗുമായി ബന്ദപ്പെട്ട ഓര്മചകള്ക്ക് ഇപ്പോഴും നല്ല തിളക്കം. ഓര്മ്മകകളുടെ നൂല്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും ചാഴിക്കാടന് പിഴക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ ആഴത്തില്‍ നെഞ്ചോടു ചേര്ത്ത് വെച്ചിരിക്കുന്നു അദ്ദേഹം ലീഗ് രാഷ്ട്രീയം.
എതിര്പ്പി ന്റെ കുന്തമുനകള്ക്കി ടയിലൂടെ തീവ്രാനുഭവത്തിന്റെ തീക്കടലുകള്‍ താണ്ടിക്കടന്നു ചരിത്രത്തില്‍ ചെഞ്ചായം അണിന്ന ഒന്ചിയതിന്റെ മണ്ണില്‍ ഹരിത രാഷ്ട്രീയത്തിന് വിത്തിറക്കിയ ത്യാഗ കഥകള്‍ ആവേശ പൂര്വ്വം പങ്കിടുകയാണ് ചാഴിക്കാടന്‍..

RMP രൂപീകരണവും ചന്ദ്രശേഖരന്‍ വധവും നടക്കുന്നതിനും ഒട്ടേറെ മുമ്പുള്ള ഒന്ചിയത്തിന്റെ ചരിതം!!!!!!

(പുതിയ ഒഞ്ചിയം മലയാളക്കരക്ക് ഏറെ സുപരിചിതമാണ്.
കമ്മ്യൂണിസ്റ്റ്‌ നന്മകള്‍ നിലനിര്ത്തുുന്നതിന് വേണ്ടി സിപിഎമ്മില്‍ നിന്ന് പുറത്തു കടന്നു ഒഞ്ചിയം സഖാകള്‍ revelutionay marxist പാര്ട്ടി രൂപീകരിച്ചതും കുലംകുത്തി പ്രയോഗവും വടകരയിലെ സിപിഎം പരാജയവും ഒടുവില്‍ TP ചന്ദ്രശേഖരന്‍ കൊലപാതകം വരെ എത്തി നില്ക്കുംന്ന നിലവിലെ വര്ത്തtമാനങ്ങള്‍..)
പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായി സിപിഎം സമഗ്രാധിപത്യത്തില്‍ രാഷ്ട്രീയ എതിരാളികള്ക്ക്ാ പ്രവര്ത്തപന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലം.ഒഞ്ചിയം പഞ്ചായത്തില്‍ പല പ്രദേശങ്ങളിലും മറ്റു പാര്ട്ടി ക്കാരുടെ കൊടി ഉയര്ത്താളനോ പോസ്റ്റര്‍ ഒട്ടിക്കാനോ സമ്മതിക്കാത്ത നാളുകള്‍..
തിരഞ്നെടുപ്പ് ദിവസം ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാതെ ഏകപക്ഷീയമായി സിപിഎം-കാര്‍ വിധിയെഴുതുന്ന ഉള്നാങടന്‍ പ്രദേശങ്ങള്‍..ചിലയിടങ്ങളില്‍ ബൂത്തിലിരിക്കാന്‍ സമ്മതിക്കപ്പെടുമെങ്കിലും കള്ള വോട്ടുകള്ക്ക്ന എതിരെ ആക്ഷപം ഉന്നയിക്കുന്നവരെ മര്ദ്ധി്ച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കിയിരുന്ന കാലം..
ആ ചുവപ്പിന്റെ കടുപ്പത്തില്‍ ഹരിത രാഷ്ട്രീയത്തിന് വിത്ത് ഇറക്കിയവരുടെ ത്യാഗ കഥകള്‍... കണ്നുക്കരയിലെ കുട്ട്യാലി മാഷും ഒന്ചിയാതെ ഊരളുശ്ശേരി മമ്മുക്കയും വെള്ളികുളങ്ങരയിലെ തിട്ടയില്‍ മൂസക്കയും....അക്കൂട്ടത്തില്‍ മന്മറന്നു പോയ നേതാക്കള്‍.
പ്രതിസന്ധികളുടെ നടുക്കടലിലൂടെ, വെല്ലുവിളികള്‍ തീര്ത്തങ കനല്പധങ്ങളിലൂടെ പ്രസ്ഥാനത്തിന് മുമ്പേ നടന്നു ഊര്ജംെ പകര്ന്നവര്‍..
94 ദിവസം 94 കൊടി കെട്ടി പാര്ട്ടി ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്ത തിട്ടയില്‍ മൂസക്ക . ഓരോ ദിവസം രാത്രിയിലും കെട്ടുന്ന ലീഗിന്റെ പതാകകള്‍ അടുത്ത ദിവസം രാവിലെ കാണാന്‍ കഴിയില്ല.. എന്നാല്‍ അല്പം പോലും പിന്നോക്കം പോവാതെ അടുത്ത കൊടി വീണ്ടും ഉയര്ത്തും .. വെള്ളികുളങ്ങരയിലോ പരിസര പ്രദേശത്തോ ഉള്ള തയ്യല്ക്കാാര്‍ പച്ചക്കൊടി തയ്ച്ചു കൊടുക്കാത്തതിനാല്‍ വടകര താഴെ അങ്ങാടിയില്‍ പോയി കൊടി കൊണ്ടുവന്നാണ് ഇങ്ങനെ ചെയ്തിരുന്നത്!
ഒടുവില്‍ തിട്ടയില്‍ മൂസക്കയുടെ നിശ്ചയ ദാര്ടിയത്തിനും ത്യാഗ സന്നദ്ധതക്കും മുമ്പില്‍ ലീഗ് വിരുധര്ക്ക്ണ അടിയറ പറയേണ്ടി വന്നു. 94 -മത്തെ കൊടി അങ്ങിനെ കുറെ നാള്‍ പറന്നുവെന്നു പഴയ ചരിത്രം! ഇപ്പോള്‍ ലീഗിന്റെ കൊടിയും പോസ്റെരുകളും കാണാത്ത ഇടങ്ങള്‍ ഒന്ചിയത് അപൂര്വ്വം്! 73 വോട്ടുകള്‍ മാത്രം ഉണ്ടായിരുന്ന പാര്ട്ടി ഇപ്പോള്‍ ഏണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച രണ്ട് അംഗങ്ങളുമായി പഞ്ചായത്തിന്റെ വികസന പ്രവര്ത്തലനത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. RMP യും CPM -ഉം കഴിഞ്ഞാല്‍ ഇവിടുത്തെ മൂന്നാമത്തെ ശക്തി.
ഈ ഒരു വളര്ച്ച്യിലേക്ക് ലീഗിനെ കൊണ്ടെതിക്കുന്നതില്‍ വെള്ളികുളങ്ങര പ്രദേശത്ത് സാരമായ പങ്കു വഹിച്ച തിട്ടയില്‍ മൂസയുടെ നാമധേയത്തിലാണ് പാര്ട്ടിന ഓഫീസ്.ലീഗ് സമ്മേളനങ്ങള്‍ എവിടെ ഉണ്ടെങ്കിലും അവിടെയെല്ലാം തുടക്കത്തില്‍ തന്നെ എത്തിച്ചേരുകയും സമ്മേളനങ്ങള്‍ കഴിയുന്നത്‌ വരെ സസൂക്ഷ്മം ശ്രവിക്കുകയും ചെയ്തിരുന്ന മൂസക്ക കോഴിക്കോടെ വലിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോയാല്‍ അടുത്ത ദിവസത്തെ ചന്ദ്രിക പത്രം പ്രസ്സില്‍ നിന്ന് അടിച്ചു കിട്ടുന്നത് വരെ കാത്തിരുന്ന് അതുമായി അതിരാവിലെ നാട്ടിലെതുകയുല്ലു.
ആയതിനാല്‍ കോഴിക്കോട് നടക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്ന് പോകുന്ന ബസ്സിലും ലോറിയിലും പോകുമ്പോഴേ മൂസക്ക ഉണ്ടാകൂ. തിരിച്ചു വരുമ്പോള്‍ അദ്ധേഹത്തെ കണക്കാക്കേണ്ടതില്ല. ഇതായിരുന്നു മൂസക്കയുടെ പ്രകൃതം!
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തങ്ങളുടെ സ്ഥാനര്തികള്ക്ക് വോട്ടു ചെയ്യുന്നത് പഠിപ്പിക്കാന്‍ മോഡല്‍ ബാലറ്റ് പെപരുകളുമായി വീടുകളില്‍ കയറി ഇറങ്ങാന്‍ മാര്ക്സി സ്റ്റ്‌ ഭീഷണി കാരണം സാധിക്കാത്ത അവസ്ഥ.! ഒടുവില്‍ ചഴിക്കടനും കൂട്ടരും കണ്ട സൂത്രം മുട്ട കച്ചവടക്കാര്‍ ആയി അഭിനയിച്ചു കൊണ്ട് സ്വന്തം അനുഭാവികളുടെ വീടുകളില്‍ കയറി മടിക്കുത്തില്‍ നിന്നും ഒളിപിച്ചു വെച്ച ബാലടു പെപറുകള്‍ പെട്ടെന്ന് കാണിച്ചു കൊണ്ട് സ്ഥലം കാലിയാക്കുന്നു! സിപിഎം-കാരുടെ ശ്രദ്ധയില്‍ പെടുമ്പോള്‍ മുട്ടക്കച്ചവടം പൊടിപൊടിക്കുന്നു!
അന്നും രാഷ്ട്രീയ പ്രവര്ത്തനനം എന്നത് ലീഗുകര്ക്ക് തിരന്നെടുപ്പുകളില്‍ മത്സരിക്കാനോ വോട്ടു ചെയ്യണോ വേണ്ടി മാത്രമുള്ള ഒന്നായിരുന്നില്ല. മറിച്ച് സമുധായത്തിന്റെ സകലമാന പുരോഗതികള്ക്കുംമ അസ്ഥിതതിനും വേണ്ടിയുള്ള മാര്ഗംമ കണ്ടെത്തല്‍ തന്നെയായിരുന്നു. ഇന്നത്തെ പോലെ ഗള്ഫ്ര‌ പ്രതാപമോ കൊളമ്പു, രംഗൂന്‍ പോരിഷകളും ഇല്ലാതിരുന്ന കാലത്ത് സമുധായത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം ശോചനീയമായിരുന്നു.
സമുധയത്തിലെ പാവപ്പെട്ടവര്ക്ക് ജീവിതോപാധി കണ്ടെത്താന്‍ ഓല മടന്നു വരുമാനമുണ്ടാക്കാന്‍ സഹായിക്കല്‍ ആയിരുന്നു അക്കാലത്തെ മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്ത്ത്നം എന്ന് ചാഴിക്കാടന്‍ ഓര്ത്തെരടുക്കുന്നു. പിന്നീട് വസ്ത്ര-പുസ്തക വിതരണത്തില്‍ നിന്ന് ആട് വിതരനതിലെക്കും ഒടുവില്‍ വീട് നിര്മ്മാ ണ ത്തിലും വരെ പുരോഗമിച്ചു. വിവാഹ ധന സഹായ വിതരണം എക്കാലത്തെയും ലീഗ് രിലീഫുകളില്‍ മുന്തി നില്ക്കു ന്നതനെന്നും അദ്ദേഹം പറന്നു.
ഇന്നത്തെ തലമുറയ്ക്ക് അചിന്തനീയമായ അവസ്ഥയില്‍ നിന്ന് സമുദായവും ലീഗും എത്തി ചേര്ന്നെ പുരോഗതി അല്ഭുതവഹമാനെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു..ഒരു പുരുഷായുസ്സു മുഴുവന്‍ താന്‍ ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനത്തിന് സമര്പ്പിസക്കാന്‍ കഴിന്നതിലുള്ള സായൂജ്യം ചഴിക്കടന്റെ മുഖത്ത് വായിചെടുക്കാമായിരുന്നു.
ദൈവം തമ്പുരാന്‍ വരധാനമായി നല്കിവയ ജീവിതം വെറുതെ ജീവിച്ചു തീര്ക്കു്ന്നതിനുമപ്പുറം താന്‍ ജീവിച്ച കാലത്തെയും നാടിനെയും അടയാളപ്പെടുത്താന്‍ കൂടിയുള്ളതാണെന്ന് ചയിക്കാടന്‍ വിശ്വസിക്കുന്നു. തന്റെ അറിവുകളും അനുഭവങ്ങളും കാലത്തിന്റെ ചുഴികളില്‍ പെട്ട് അഗാധ ഗര്ത്തുങ്ങളില്‍ മുങ്ങി താവാനുള്ളതല്ലെന്നും ചരിത്രത്തിന്റെ ശേഷിപ്പുകളില്‍ ഇടം കണ്ടെത്തണമെന്നും അദ്ദേഹത്തിന് നിര്ബകന്ധമുണ്ട്. കാരണം ഇത് തന്റേതു മാത്രമല്ലല്ലോ.കല്ലും മുള്ളും താണ്ടി ഒരു സമുദായവും സങ്ങടനയും കടന്നു വന്ന കനല്പധങ്ങളുടെ നേര്‍ കാഴ്ച കൂടിയാണല്ലോ...!!

No comments:

Post a Comment